മലയാളം അധ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു...... എല്ലാ വായനക്കാരും സഹകരിക്കുമല്ലോ.......

28 September 2010

ഗുരുവന്ദനം

"ആചാര്യദേവോഭവഃ എന്ന ആദിമന്ത്രത്തില്‍
പൊരുളുകള്‍ ഞാന്‍ തിരയവേ
നീയെനിക്കോതിയ വാണികള്‍ കാതില്‍
മണിമുത്തുകള്‍ പോലെ ചിതറവേ

നല്‍ക്കണിപോലെന്‍ മുമ്പില്‍ വിളങ്ങിയ
ഐശ്വര്യ വദനം തേടവേ
പട്ടുപോല്‍ മൃദുലങ്ങളാം നിന്‍
പാണികളെന്നോട് ചേര്‍ക്കവേ

അറിയുന്നു ഗുരുനാഥേ ഞാന്‍
അവിടുത്തെ സാന്നിദ്ധ്യമെനിക്കെന്തായിരുന്നെന്ന്
ഉദിച്ചുയര്‍ന്ന പൊന്‍ സൂര്യനെപോല്‍
എന്നുള്ളില്‍ തെളിഞ്ഞുനില്‍ക്കുന്നു നീ

ആയിരം നക്ഷത്രങ്ങള്‍ നിറഞ്ഞൊരെന്‍
മാനസവാനില്‍ ചന്ദ്രിക പോലെ പ്രകാശിച്ചു നീ
എന്‍ ഗുരുനാഥേ ,നീയെനിക്കെന്നും ഒരുദൈവമല്ലോ
എന്‍ ജീവിതയാത്രയിലെ പാഥേയമല്ലോ

നിന്റെ പ്രീതിയ്ക്കാളാകില്‍ അഖില ലോകത്തിലും
മഹിമ സംഭവിക്കുമെന്നല്ലേ കേള്‍പ്പൂ
നിന്‍ പാദകമലങ്ങളിലെന്‍ കണ്ണീര്‍കണങ്ങളാല്‍
പാദപൂജചെയ്യുന്നു ഞാന്‍

സാഷ്ടാംഗം നമസ്ക്കരിക്കുന്നു ‍ഞാന്‍.
ഇരുള്‍ തുരക്കും പ്രഭാങ്കുരം പോലെന്‍
മനസ്സില്‍ ജ്വലിക്കും സൂര്യകിരണംപോല്‍
വിളങ്ങട്ടെ മന്നിലെന്നും ആചാര്യ ദേവോഭവഃ"


ദിവ്യ.സി.വി
ബി.എസ്സി.നേഴ്സിംഗ് വിദ്യാര്‍ത്ഥി
കോട്ടയം മെഡിക്കല്‍ കോളേജ്
കോട്ടയം

24 September 2010

ഒ.എന്.വി കുറുപ്പിന് ജ്ഞാനപീഠം


ന്യൂഡല്ഹി: മലയാളത്തിന്റെ പ്രിയ കവി ഒ.എന്.വി കുറുപ്പിന് ജ്ഞാനപീഠം. 2007ലെ ജ്ഞാനപീഠം പുരസ്കാരമാണ് ഒ.എന്.വിയ്ക്ക് ലഭിക്കുക. ഇന്ന് ചേര്ന്ന ജ്ഞാനപീഠം പുരസ്കാര നിര്ണയ സമിതിയാണ് ഈ തീരുമാനമെടുത്തത്.

ഒറ്റപ്ലാവില് നീലകണ്ഠന് വേലു കുറുപ്പ് എന്നാണ് കവിയുടെ മുഴുവന് പേര്. കൊല്ലം ജില്ലയിലെ ചവറയില് ഒറ്റപ്ലാവില് കുടുംബത്തില് ഒ.എന്.കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27നാണ് ഒ.എന്.വി ജനിച്ചത്. സാമ്പത്തികശാസ്ത്രത്തില് ബിരുദവും മലയാളത്തില് ബിരുദാനന്തര ബിരുദവും നേടിയ ഒ.എന്.വി 1957 മുതല് എറണാകുളം മഹാരാജാസ് കോളേജില് അധ്യാപകനായി. 1958 മുതല് 25 വര്ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആര്ട്സ് ആന്റ് സയന്സ് കോളേജിലും തലശ്ശേരി ഗവ. ബ്രണ്ണന് കോളേജിലും തിരുവനന്തപുരം ഗവ. വിമന്സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില് നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്ഷക്കാലം കോഴിക്കോട് സര്വകലാശാലയില് വിസിറ്റിങ് പ്രൊഫസര് ആയിരുന്നു.

1982 മുതല് 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെ ചെയര്മാന് സ്ഥാനവും ഒ.എന്.വി വഹിച്ചിട്ടുണ്ട്.

വിദ്യാര്ത്ഥിയായിരിക്കുമ്പോള് തന്നെ കവിതാരചന തുടങ്ങിയ ഒ.എന്.വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949ല് പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്.


ഞാന് നിന്നെ സ്നേഹിക്കുന്നു, മാറ്റുവിന് ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകള്, മയില്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങള്, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്ങ്ഗക പക്ഷികള്, ഉജ്ജയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങള് തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്, കവിതയിലെ സമാന്തര രേഖകള്, എഴുത്തച്ഛന് എന്നീ പഠനങ്ങളും ഒ.എന്.വി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

നാടക ഗാനങ്ങള്, ചലച്ചിത്ര ഗാനങ്ങള് എന്നിവയ്ക്കും തന്റേതായ സംഭാവന അദ്ദേഹം നല്കിയിട്ടുണ്ട്.

സരോജിനിയാണ് ഒ.എന്.വിയുടെ ഭാര്യ. രാജീവന്, മായാദേവി എന്നിവര് മക്കളാണ്.

എം.ടി വാസുദേവന് നായര് (1995), തകഴി ശിവശങ്കരപ്പിള്ള (1984), എസ്.കെ പൊറ്റേക്കാട്(1980), ജി. ശങ്കരക്കുറുപ്പ് (1965) എന്നിവരാണ് ജ്ഞാനപീഠം പുരസ്ക്കാരം നേടിയ മറ്റ് മലയാളം എഴുത്തുകാര്.

ഒ.എന്.വിയ്ക്ക് ലഭിച്ച് മറ്റ് പുരസ്കാരങ്ങള്

എഴുത്തച്ഛന് പുരസ്കാരം
കേരള സാഹിത്യ അക്കാദമി പുരസ്കാരം
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
സോവിയറ്റ്ലാന്ഡ് നെഹ്രു പുരസ്കാരം
വയലാര് പുരസ്കാരം
പന്തളം കേരളവര്മ്മ ജന്മശതാബ്ദി പുരസ്കാരം
വിശ്വദീപ പുരസ്കാരം
മഹാകവി ഉള്ളൂര് പുരസ്കാരം
ആശാന് പുരസ്കാരം
ഓടക്കുഴല് പുരസ്കാരം

22 September 2010

ഒന്‍പത്

വേലക്കാരനോ യജമാനനോ

ജെങ്കിസ്ഖാന്‍
മംഗോളികളുടെ ഭരണാധികാരി.മംഗോള്‍ സാമ്രാജ്യം നിലനിന്നത് ഇദ്ദേഹത്തിന്റെ അക്ഷീണപരിശ്രമം കൊണ്ടാണ്.അയല്‍രാജ്യങ്ങള്‍ കീഴടക്കിയും
കീഴടക്കിയ സ്ഥലങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കിയും ജനങ്ങളെ അടിമകളാക്കിയും ആണ് ജെങ്കിസ്ഖാന്റെ നേതൃത്വത്തിലുള്ള മംഗോള്‍പ്പട മുന്നേറിയത്.പ്രസ്തത പടയോട്ടം ലോകത്തിന്റെ നല്ലൊരു ഭാഗവും ഇദ്ദേഹത്തിന്റെ
കീഴിലാക്കി.1167-ല്‍ ജനിച്ച അദ്ദേഹം 1227-ല്‍ അന്തരിച്ചു.

ജെങ്കിസ്ഖാന്‍

വേലക്കാരനോ യജമാനനോ


നാദിര്‍ഷാ

നാദിര്‍ഷാ

ഇറാനിയന്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി
ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യം ക്ഷയിച്ചു കൊണ്ടിരുന്ന കാലത്ത് ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ്ഷായുടെ അനുയായികളില്‍ ചിലര്‍ നാദിര്‍ഷായെ
ഇന്ത്യയിലേക്ക് ക്ഷണിച്ചു.1738-ല്‍നാദിര്‍ഷാ സൈന്യവുമായി ഇന്ത്യയിലെത്തി.
കാബൂള്‍, ലാഹോര്‍ എന്നിവ എതിര്‍പ്പൊന്നും കൂടാതെ പിടിച്ചടക്കി.സൈന്യം ദില്ലിയില്‍ എത്തിയപ്പോള്‍ മുഗള്‍സൈന്യം എതിര്‍ക്കാനൊരുങ്ങി.1739-ല്‍ നടന്ന യുദ്ധത്തില്‍ മുഗള്‍ സൈന്യ പരാജയപ്പെടുകയും നാദിര്‍ഷാ ഷാജഹാന്റെ
കൊട്ടാരത്തില്‍ താമസമാക്കുകയും ചെയ്തു.കുറച്ചു ദിവസം കഴി‍ഞ്ഞപ്പോള്‍ നാദിര്‍ഷാ മരിച്ചെന്ന ശ്രുതി പരന്നു.ആരോ ചിലര്‍ പേര്‍ഷ്യന്‍ ഭടന്മാരെ കൊല്ലുകയും ചെയ്തു. ഇതില്‍ കുപിതനായ നാദിര്‍ഷാ ദില്ലിനഗരം കൊള്ളയടിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തു.സ്ത്രീകളെ അടിമകളാക്കി.1739-ല്‍ കോടിക്കണക്കിനു സ്വത്തുക്കളുമായി നാദിര്‍ഷാ പേര്‍ഷ്യയിലേക്ക് മടങ്ങി. 1747-ല്‍അംഗരക്ഷകര്‍ തന്നെ അദ്ദേഹത്തെ വധിച്ചു.

15 September 2010

ഒന്‍പതാം ക്ലാസ്സ് - സിനോപ്സിസ്

സംഗ്രഹം , ചുരുക്കം എന്നാണ് സിനോപ്സിസ് എന്ന പദത്തിന്റെ അര്‍ത്ഥം
ചെറുപുഞ്ചിരി എന്ന സിനിമ അവതരിപ്പിക്കുന്നതിന് മുന്നോടിയായി സിനോപ്സിസ്
തയ്യാറാക്കുക.
രചന, സംവിധാനം- എം.ടി.വാസുദേവന്‍നായര്‍
അഭിനേതാക്കള്‍
കുറുപ്പ് - ഒടുവില്‍ ഉണ്ണികൃഷ്ണന്‍
അമ്മാളു-നിര്‍മല ശ്രീനിവാസന്‍
കണ്ണന്‍- മാസ്റ്റര്‍ അഭിനവ്ജാനു- കെ.പി.എ.സി.ലളിത
പോസ്റ്റുമാന്‍- സലിംകുമാര്‍
മക്കള്‍-സുരേഷ് കൃഷ്ണ , മണിയന്‍പിള്ള രാജു, സിന്ധുമേനോന്‍,
നിര്‍മ്മാണം- ദിലീപ്
സംഗീതം-കൈതപ്രം
ഗാനരചന-അനില്‍ പനച്ചൂരാന്‍പാടിയത്- എം.ജി.ശ്രീകുമാര്‍ , കെ.എസ്സ്.ചിത്ര, സുജാത
കഥാസംഗ്രഹം
വാര്‍ദ്ധക്യകാല ജീവിതം പരസ്പരസ്നേഹം കൊണ്ടും നര്‍മ്മബോധത്തോടെയും
ആസ്വദിച്ച് ജീവിക്കുന്ന രണ്ടും ദമ്പതിമാരെയാണ് ചെറുപുഞ്ചിരിയില്‍ നാം കാണുന്നത്.തങ്ങളുടെ കൃഷിസ്ഥലത്തുകൂടെ പഴയകാലസ്മരണകള്‍ അയവിറക്കി
പരസ്പരം കളിയാക്കി നടക്കുന്ന കുറുപ്പും അമ്മാളുവും നമ്മുടെ മനസ്സില്‍ നിന്നും
മായിച്ചാല്‍ മായാത്ത കഥാപാത്രങ്ങളാണ്.ജീവിതത്തെ പ്രസന്നമായി നോക്കികാണുന്ന കുറുപ്പിന്റെ ശക്തിയും പ്രചോദനവും ആണ് പത്നിയായ അമ്മാളു.കണ്ണന്‍ എന്ന അനാഥബാലന് ഇവര്‍ നല്‍കുന്ന സ്നേഹവും കരുതലും

എടുത്തുപറയേണ്ടതാണ്.പെട്ടെന്ന് ഒരു ദിനം അമ്മാളുവിനെ ഒറ്റയ്ക്കാക്കി കുറുപ്പ് മരിക്കുന്നു. ജീവിതത്തില്‍ ഒറ്റപ്പെടുന്ന അമ്മാളു മക്കളുടെ കൂടെ പോകാതെ കുറുപ്പിന്റെ ഓര്‍മ്മകളുമായി ഗ്രാമത്തില്‍ തന്നെ താമസിക്കുവാന്‍ തീരുമാനിക്കുന്നതിലൂടെ സിനിമ അവസാനിക്കുന്നു.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധവും നമുക്ക് ഈ തിരക്കഥയിലൂടെ കാണുവാന്‍ സാധിക്കുന്നുണ്ട്.

14 September 2010

എട്ടാം ക്ലാസ്സ്

എട്ടാം ക്ലാസ്സിലെ മടിയന്മാര്‍ മുടിയന്മാര്‍ എന്ന പാഠത്തിന് സഹായകം

പ്രാചീന കവിത്രയത്തില്‍പ്പെട്ട കുഞ്ചന്‍നമ്പ്യാര്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു.അദ്ദേഹം ജന്മംകൊടുത്ത തുള്ളല്‍ എന്ന കലാരൂപത്തിന് ജനഹൃദയങ്ങളില്‍ വളരെ വേഗം സ്ഥാനം നേടാന്‍ കഴിഞ്ഞു.
തുള്ളല്‍ മൂന്നു വിധം .ഓട്ടന്‍തുള്ളല്‍ ; പറയന്‍തുള്ളല്‍ ; ശീതങ്കന്‍തുള്ളല്‍.
തുള്ളല്‍കൃതികളിലെ മുഖ്യവൃത്തം തരംഗിണിയാണ്.

ഓട്ടന്‍ തുള്ളല്‍

പറയന്‍ തുള്ളല്‍

ശീതങ്കന്‍ തുള്ളല്‍

2010 -വിദ്യാരംഗം മത്സരങ്ങള്‍

വിദ്യാരംഗം -കലാസാഹിത്യവേദി 2010 -11 വര്‍ഷത്തെ സാഹിത്യോത്സവത്തോടനുബന്ധിച്ച്താഴെപ്പറയുന്ന ഇനങ്ങളില്‍
മത്സരങ്ങള്‍ നടത്തുന്നതാണ്.
മത്സരങ്ങള്‍
ഹൈസ്ക്കൂള്‍ വിഭാഗം
കഥ(രണ്ടുമണിക്കൂര്‍)
കവിത(രണ്ടുമണിക്കൂര്‍)
ചിത്രരചന(രണ്ടുമണിക്കൂര്‍)
ഉപന്യാസം(രണ്ടുമണിക്കൂര്‍)
നാടന്‍പാട്ട്
കാവ്യമ‍ഞ്ജരി
പുസ്തകാസ്വാദനക്കുറിപ്പ്
സാഹിത്യ ക്വിസ്

യു.പി.വിഭാഗം
കഥ(ഒന്നരമണിക്കൂര്‍)
കവിത(ഒന്നരമണിക്കൂര്‍)
ചിത്രരചന(രണ്ടുമണിക്കൂര്‍)
ഉപന്യാസം(രണ്ടുമണിക്കൂര്‍)
സാഹിത്യ ക്വിസില്‍ രണ്ടുപേരടങ്ങുന്ന ടീമാണ് പങ്കെടുക്കേണ്ടത്. നാടന്‍പാട്ട് അഞ്ചുപേരടങ്ങുന്ന ടീമാണ് പങ്കെടുക്കേണ്ടത് . സമയം അഞ്ചുമിനിട്ട്
കാവ്യമഞ്ജരി- വൈലോപ്പിള്ളി കവിതകള്‍
പുസ്തകാസ്വാദനക്കുറിപ്പ്
താഴെതന്നിരിക്കുന്ന പുസ്തകങ്ങളില്‍ പത്തെണ്ണമെങ്കിലും വായിച്ച് എഴുതണം
1ആടുജീവിതം(നോവല്‍) ബന്യാമിന്‍
2ഏന്‍മകന്‍ജെ(നോവല്‍) അംബികാസുതന്‍ മാങ്ങാട്
3താമരത്തോണി(കവിത) പി.കുഞ്ഞിരാമന്‍നായര്‍
4ഇത് ഭൂമിയാണ്(നാടകം) കെ.ടി.മുഹമ്മദ്
5അശ്വമേധം(നാടകം) തോപ്പില്‍ഭാസി
6ജ്ഞാനപ്പാന(കവിത) പൂന്താനം
7മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ കോവിലന്‍
8കഥ (കാരൂര്‍)
9ഏകാന്തവീഥിയിലെ അവധൂതന്‍(ജീവചരിത്രം) എം.കെ.സാനു
10എന്റെ സത്യാന്വേഷണപരീക്ഷകള്‍(ആത്മകഥ) ഗാന്ധിജി
11ഭൂമി പൊതുസ്വത്ത്(വൈജ്ഞാനികം) ഒരു .സംഘം ലേഖകര്‍
12ഹിമാലയസാനുക്കളില്‍(യാത്രാവിവരണം) രാമചന്ദ്രന്‍
13ഭാരതപര്യടനം(പഠനം) കുട്ടികൃഷ്ണമാരാര്‍
14വിശ്വവിഖ്യാതമായമൂക്ക്(ഹാസ്യം) ബഷീര്‍
15ഒരുചെറുപുഞ്ചിരി(തിരക്കഥ) എം.ടി
16ചിത്രകലയിലെ ചക്രവര്‍ത്തിമാര്‍ പൊന്ന്യാചന്ദ്രന്‍
17സിനിമയുടെലോകം(പഠനം) അടൂര്‍ഗോപാലകൃഷ്ണന്‍
18സൗരയൂഥവും അതിനപ്പുറവും(ശാസ്ത്രം) പ്രൊഫ.ശ്രീധരന്‍
19അമ്മകൊയ്യുന്നു(ബാലസാഹിത്യം) മുണ്ടൂര്‍ സേതുമാധവന്‍
20വേറിട്ടകാഴ്ചകള്‍(അനുഭവങ്ങള്‍) വി.കെ.ശീരാമന്‍

11 September 2010

അടൂര്‍ ഗോപാലകൃഷ്ണന്‍

പത്താം ക്ലാസ്സ്

അടൂര്‍ ഗോപാലകൃഷ്ണന്‍-അഭിനയത്തിന്റെ അതിരുകള്‍
നാടകത്തിലുള്ള കമ്പം കാരണം അടൂര്‍ 1962 -ല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കുവാന്‍ പോയി. ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടക സംവിധായകന്‍ ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം.പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെവെച്ച് അടൂര്‍ കണ്ടെത്തുകയായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണന്‍, കുളത്തൂര്‍ ഭാസ്കരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1965-ല്‍ രൂപവത്കരിക്കപ്പെട്ട തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി.അടൂരിന്റെ സ്വയംവരത്തിനു മുന്‍പുവരെ സിനിമകള്‍ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകള്‍ ചിന്തിക്കുവാന്‍ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകര്‍ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങള്‍ മാത്രം ഈ പുതിയ രീതിയെ സഹര്‍ഷം എതിരേറ്റു. കേരളത്തില്‍ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂര്‍ മുന്‍കൈ എടുത്ത് രൂപവത്കരിച്ചതാണ്. അരവിന്ദന്‍,പി.എ.ബക്കര്‍, കെ.ജി.ജോര്‍ജ്ജ്, പവിത്രന്‍, രവീന്ദ്രന്‍ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാന്‍ ചിത്രലേഖയ്ക്കു കഴിഞ്ഞു.
അംഗീകാരങ്ങള്‍അടൂരിനു ലഭിച്ച ചില അവാര്‍ഡുകള്‍..
ആജീവനാന്ത സംഭാവനകളെ മുന്നിര്‍ത്തി ഇന്ത്യാ ഗവര്‍ണ്മെന്റിന്റെ ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് (2005) ദേശീയ, സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ - സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍ നിഴല്‍ക്കുത്ത്, ഒരുപെണ്ണും രണ്ടാണും. ദേശീയ അവാര്‍ഡ് ഏഴു തവണ ലഭിച്ചു[1]. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാര്‍ഡ് (FIPRESCI) അഞ്ചു തവണ തുടര്‍ച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982 ല്‍ ലണ്ടന്‍ ചലച്ചിത്രോത്സവത്തില്‍ സതന്‍ലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂര്‍ണ്ണവുമായ ചിത്രത്തിന് 1982 ല്‍ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്നിര്‍ത്തി ഇന്ത്യാ ഗവര്‍ണ്മെന്റില്‍നിന്നു പത്മശ്രീ ലഭിച്ചു.
അടൂരിന്റെ മലയാളചലച്ചിത്രങ്ങള്‍
സ്വയംവരം (1972) - (സംവിധാനം), കഥ, തിരക്കഥ (കെ.പി.കുമാരനുമൊത്ത് രചിച്ചു).
കൊടിയേറ്റം (1977) - കഥ, തിരക്കഥ, സംവിധാനം
യക്ഷഗാനം (1979)
എലിപ്പത്തായം (1981) - കഥ, തിരക്കഥ, സംവിധാനം
കൃഷ്ണനാട്ടം (1982)
മുഖാമുഖം (1984) - തിരക്കഥ, സംവിധാനം
അനന്തരം (1987‌‌)
മതിലുകള്‍(1989)
വിധേയന്‍(1993)
കഥാപുരുഷന്‍ (1995)
കലാമണ്ഡലം ഗോപി (ഡോക്യുമെന്ററി) (2000)
നിഴല്‍ക്കുത്ത് (2003)
നാല്‌ പെണ്ണുങ്ങള്‍(2007)
ഒരു പെണ്ണും രണ്ടാണും (2008)
സ്വയംവരത്തിനു മുന്‍പ് ഒട്ടനവധി ഹ്രസ്വചിത്രങ്ങള്‍ അടൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈര്‍ഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രടിയാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. 25 ഓളം ഡോക്യുമെന്ററികളും അടൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി ചലച്ചിത്ര മലയാളി സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ടയിലെ അടൂരില്‍ 1941 ജൂലൈ 3 നു ജനിച്ചു. ബംഗാളിന് സത്യജിത് റേ എന്ന പോലെയാണ് കേരളത്തിന് അടൂര്‍. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.

ഒന്‍പതാം ക്ലാസ്സ്

അന്നം -ബാലചന്ദ്രന്‍ ചുള്ളിക്കാട്
കുടല്‍മാണിക്യക്ഷേത്രം -ഇന്ത്യയിലെ പ്രധാന ഭരതക്ഷേത്രം
കേരളത്തിലെ ഏക ഭരതക്ഷേത്രം ഇരിങ്ങാലക്കുടയില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ഭരതന്‍ ഇവിടെയിരുന്ന് ശ്രീരാമപാദുകം പൂജിക്കുന്നതായിട്ടാണ് സങ്കല്പം.

കൂടല്‍മാണിക്യക്ഷേത്രം

Followers